Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harassment

America

ഒരാഴ്ചയിൽ 213 ഫോൺവിളികൾ; യുവതിയെ നിരന്തരം ശല്യം ചെയ്ത ഫ്ലോറിഡ സ്വദേശി അറസ്റ്റിൽ

ഫ്ലോറിഡ: ഒരു വർഷത്തോളമായി അജ്ഞാത നമ്പറുകളിൽ നിന്ന് നിരന്തരം ഫോൺവിളികൾ നടത്തുകയും വ്യാജപരാതികൾ നൽകി യുവതിയെ ശല്യം ചെയ്യുകയും ചെയ്ത ഫ്ലോറിഡ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

പോർട്ട് ഓറഞ്ച് സ്വദേശിയായ 31 വയസുകാരൻ ലൂക്ക് ഹെർബർട്ട് ആണ് ഫ്ലാഗ്ലർ കൗണ്ടി ഷെരീഫ് ഓഫീസിന്‍റെ അന്വേഷണത്തിൽ പിടിയിലായത്. അന്വേഷണത്തിൽ, കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രതി യുവതിയെ ലക്ഷ്യമിട്ട് ആയിരക്കണക്കിന് ഫോൺവിളികൾ നടത്തിയതായി കണ്ടെത്തി.

ഒരു ആഴ്ചയ്ക്കിടെ മാത്രം 213 തവണയാണ് ഇയാൾ യുവതിയുടെ ഫോണിലേക്ക് വിളിച്ചത്. ഇന്‍റർനെറ്റ് അധിഷ്ഠിത ഫോൺ നമ്പറുകളും ബ്ലോക്ക് ചെയ്ത നമ്പറുകളും ഉപയോഗിച്ചാണ് ഇയാൾ നിരന്തരം വിളികൾ നടത്തിയിരുന്നതെന്ന് അധികൃതർ അറിയിച്ചു.

ഫോൺവിളികളിൽ ഒതുങ്ങാതെ, യുവതിയുടെ കുടുംബത്തിനെതിരേ ശിശുസംരക്ഷണ വകുപ്പിൽ വ്യാജ ശിശുപീഡന പരാതിയും ഇയാൾ നൽകിയിരുന്നു. എന്നാൽ അന്വേഷണത്തിൽ പരാതി അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് തെളിഞ്ഞു.

സൈബർ ക്രൈം യൂണിറ്റിന്‍റെ സഹായത്തോടെ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

സ്റ്റോക്കിംഗ്, വ്യാജപരാതി നൽകൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിന്നീട് പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.

National

ഐടി വ്യവസായിക്കെതിരായ പീഡനക്കേസിൽ സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: കൊച്ചിയിലെ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണൻ പ്രതിയായ ലൈംഗിക പീഡന പരാതിയിൽ കേസ് മധ്യസ്ഥതയിലൂടെ പരിഹരിച്ചുകൂടേയെന്നു അതിജീവിതയോടു സുപ്രീംകോടതി.

പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യവും സാഹചര്യങ്ങളും ഒത്തുനോക്കുന്പോൾ കേസ് കെട്ടിച്ചമച്ചതാകാമെന്നും ജസ്റ്റീസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് നിരീക്ഷിച്ചു.

പീഡനപരാതി നൽകാൻ കാലതാമസമെടുത്തതും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ പരിഗണിച്ച് സുപ്രീംകോടതിയുടെ മീഡിയേഷൻ സെന്‍റർ മുന്പാകെ ഹാജരാകാൻ കേസിലെ ഇരു കക്ഷികളോടും ബെഞ്ച് നിർദേശിച്ചു. ഇവിടെനിന്നു ലഭിക്കുന്ന റിപ്പോർട്ട് കോടതിക്കു സമർപ്പിക്കാനും ബെഞ്ച് ഉത്തരവിട്ടു.

വേണുഗോപാലകൃഷ്ണന്‍റെ മുൻകൂർ ജാമ്യഹർജിയാണു കോടതി പരിഗണിച്ചത്. കേസിൽ വേണുഗോപാലകൃഷ്ണന്‍റെ അറസ്റ്റിൽനിന്നുള്ള സംരക്ഷണവും കോടതി നീട്ടി.

 

Kerala

ആര്‍എസ്എസ് ശാഖയിൽ പീഡനം; യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശിക്കെതിരെ കേസെടുത്തു

കോട്ടയം: ആര്‍എസ്എസ് ശാഖയിൽ പീഡനം ആരോപിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി നിതീഷ് മുരളീധരനെതിരെ പോലീസ് കേസെടുത്തു. യുവാവിന്‍റെ മരണമൊഴി വീഡിയോയുടെ അടിസ്ഥാനത്തിൽ പ്രകൃതിവിരുദ്ധ പീഡനത്തിനാണ് പൊൻകുന്നം പോലീസ് കേസെടുത്തത്.

സംഭവത്തിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുക്കാമെന്ന് പോലീസിന് നിയമോപദേശം കിട്ടിയിരുന്നു. ഒക്ടോബർ ഒമ്പതിനാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പിന്നീട് ആര്‍എസ്എസിനെതിരെ ആരോപണമുന്നയിച്ച വീഡിയോ പുറത്തുവന്നതോടെ വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഈ സംഭവത്തിലാണിപ്പോള്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

Latest News

Corehub Up